Monday, May 30, 2011

നിശാഗന്ധികള്‍..(ചെറു കഥ)


അയാള്‍ ആദ്യമായി ഈ നഗരത്തില്‍.തന്‍റെ റിസേര്‍ച്ചിന്റെ ഭാഗമായി എത്തിപെട്ടു.
രാത്രി ഏറെ വൈകിയതുകാരണം ഒരു ഹോട്ടല്‍ റൂം എടുക്കാന്‍ അയാള്‍ തീരുമാനിച്ചു.
നഗരത്തില്‍തന്നെ ഒരു ഹോട്ടല്‍ റൂം എടുത്തു പേരിനു താഴെ അഞ്ചു നക്ഷത്രങ്ങള്‍ ഉള്ള ഒരു ഹോട്ടല്‍
ശീതികരിച്ച ആ മുറിയില്‍ വിലകൂടിയ റൂം ഫ്രെഷേര്‍ മണം...മനസിനെ വല്ലാത്ത അസ്വസ്ഥതഉണ്ടാക്കി.
ഒരു ബിയര്‍ ഓര്‍ഡര്‍ കൊടുത്തു കുളിക്കാന്‍ കയറി.കുളി ഒക്കെ കഴിഞ്ഞു ഫ്രഷ്‌ ആയി വന്നു...
വല്ലാത്ത ഏകാന്തത വീട്ടില്‍ നിന്നും ഇറങ്ങിയേച്ചു രണ്ടു നാള്‍ കഴിഞ്ഞു.,.റൂമിന്റെ ചില്ലുവാതില്‍ തുറന്നു ബാല്‍ക്കനിയിലേക്ക് ഇറങ്ങി.വളരെ നല്ല കാഴ്ച..അങ്ങ് ദൂരെ മിന്നാമിന്നികൂട്ടങ്ങള്‍ ചിതറി പറക്കുന്നത് പോലെ വാഹനങ്ങള്‍ പായുന്നു..നക്ഷത്രങ്ങള്‍ അസ്സംബ്ലിക്ക് നില്‍ക്കണകുട്ടികള്‍ പോലെ ബഹുനില കെട്ടിടങ്ങളിലെ ലൈറ്റ്കള്‍ വരിആയി തെളിഞ്ഞുനില്‍ക്കുന്നു.നല്ലതണുത്ത കാറ്റു വീശുന്നു.കയ്യിലെ ബിയര്‍ ഗ്ലാസ്‌ ചുണ്ടോടു ചേര്‍ത്ത് ഒരു നീണ്ട സിപ്പ് എടുത്തു.ആ തണുത്ത ആ ലഹരി സിരകളില്‍ അങ്ങ് പടര്‍ന്നു പോകുന്നത് അറിയാം..വീശിയടിച്ച ഇളംകാറ്റിന് നിശാഗന്ധി പുഷ്പങ്ങളുടെ മണം ഉണ്ടായിരുന്നോ..? തോന്നല്‍ മാത്രം..ഈ മഹാനഗരത്തില്‍ എവിടെയാനിശാഗന്ധി.വായിലെ സിഗാര്‍ പുക അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടു...സിഗാരിന്റെ രൂക്ഷഗന്ധം..നിശാഗന്ധി മണം എങ്ങോമറഞ്ഞു.വീട്ടിലെ മുറ്റത്തില്‍ ഇറങ്ങി നിന്നാല്‍..ആ കാറ്റിലെ പൂകളുടെയും..പൂത്ത നെല്ലിന്‍പൂക്കളുടെയും മണം..
മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. ഉള്ളിലെ ബിയര്‍ തുള്ളികള്‍ അവരുടെ ജോലിതുടങ്ങി..തലയ്ക്കു ഒരു ഉന്മാദം, നിശാഗന്ധിയും മണവും മനസ്സിനെ വല്ലാതെ ഭ്രാന്ത്പിടിപ്പിക്കുന്നു.എഴുന്നേറ്റ് റൂം സര്‍വീസ് ഫോണ്‍ എടുത്തു സീറോ ഡയല്‍ ചെയ്തു..അങ്ങേതലക്കല്‍ കല്പ്പിച്ചാലും പ്രഭോ എന്നകണക്കെ ഒരു സ്വരം..റൂംബോയി വരാന്‍ പറഞ്ഞു.നിമിഷങ്ങള്‍ കഴിഞ്ഞു റൂം ബെല്‍ മുഴങ്ങി ചുണ്ടിലെ സിഗാര്‍ ആഷ് ട്രെയില്‍ ഇട്ടേച്ചു ഡോര്‍ തുറന്നു. ചിരിച്ച മുഖവുമായി ഒരു മുഖം.."എന്ത് വേണം സര്‍ "
ഞാന്‍ പറഞ്ഞു "എനിക്കൊരു നിശാഗന്ധി പൂവ് വേണം.." ഷോക്ക് അടിച്ചകണക്കെ ഉള്ള ആ നില്‍പ്പ് കണ്ടിട്ട് മനസ്സില്‍ ചിരിവന്നു.ഷോക്കില്‍ നിന്നു ഉണര്‍ന്ന അവന്‍ ഉടനെ പറഞ്ഞു "സര്‍ ഇതു പഞ്ചനക്ഷത്ര ഹോട്ടല്‍ ആണ്.എന്ത് വേണേലും കിട്ടും.."എത്രെയും പറഞ്ഞു അവന്‍ ഒരു ചിരിയോടെ തിരിഞ്ഞു നടന്നു...ഞാന്‍ റൂം അടച്ചു .നിമിഷങ്ങള്‍ കടന്നു പോയി. ഒന്ന് മയങ്ങിപോയി, ബെല്‍ ശബ്ദം കേട്ടു എണീറ്റ് പോയി ഡോര്‍ തുറന്നു..റൂംബോയി നിശാഗന്ധിയും ഉണ്ട്...ഒരു പത്തു രൂപ അവനു കൊടുത്തു മനസിന്‍റെ ഒരു സന്തോഷത്തിനു.അവന്‍ അതുംവാങ്ങിഒരു ചിരിഎനിക്ക് ടിപ്പു ആയി മടക്കിതന്നു താഴേക്കുപോയി...
ഞാന്‍ നിശാഗാന്ധിയും ആയി കട്ടിലില്‍ വന്നിരുന്നു..മത് പിടിപ്പിക്കുന്ന ആ മണം എന്‍റെ ജീവിതത്തിനൊരു സൌരഭ്യം ഉണ്ടന്ന് മനസിലാക്കി...ആ തുവെള്ള നിറം കണ്ടപ്പോള്‍ ജീവിതത്തിനു
ഒരു നിറം ഉണ്ടന്ന് തോന്നി...പിന്നെ എപ്പഴോ ..ആ നിറങ്ങള്‍..സൌരഭ്യം,സുഖങ്ങള്‍ ..സന്തോഷങ്ങള്‍ അതിന്‍റെ ഒക്കെ കൂടെ യാത്ര..എപ്പഴോ മയങ്ങി,
ശബ്ദം കേട്ട് കണ്ണ് തുറന്നു.തന്‍റെ നിശാഗന്ധി തന്നോട് സംസാരിക്കുന്നു...
"അതെ ചേട്ടാ ഞാന്‍ പോകുവാ കേട്ടോ ,ടേബിള്‍പുറത്തിരുന്ന ആയിരം രൂപ ഞാന്‍ എടുത്തു..
പോക്കറ്റില്‍ നിന്നും അമ്പതു രൂപ അത് ബസ്സ്‌ ചാര്‍ജ് ആണ്..മറ്റേതു എന്‍റെ ചാര്‍ജ്,പിന്നെ എന്‍റെ മൊബൈല്‍ നമ്പര്‍ ആ ടേബിള്‍ പുറത്തു എഴുതി വച്ചിടുണ്ട് കേട്ട..ഇനിയും എവിടെ വന്നാല്‍ വിളിക്കണേ..."
നിശാഗന്ധി പുറത്തു കടന്നു ഡോര്‍ അടച്ചു..എണീക്കാന്‍ വയ്യ ശരീരം ആകെ നല്ലേ വേദന ..
പതിയെ എണീറ്റ്‌ ലാപ്‌ ടോപ്‌ ഓണ്‍ ആക്കി ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിന്‍ പോയി..
ടൈപ്പ് ചെയ്തു...നിശയില്‍ വിരിയുന്ന പുഷ്പങ്ങള്‍... റിസേര്‍ച്ചും ആയി മുന്നോട്ട്...

Thursday, May 26, 2011

നീ എന്‍റെ പ്രണയത്തിനൊരു ശാന്തതീരം...


കടല്‍അറിയാതെ തിരയൊന്നിനെ പ്രണയിച്ചു ഞാന്‍...
കരയറിയാതെ എന്‍ പ്രണയം ഞാനാതരിമണല്‍ തറയില്‍ കോറിയിട്ടു
.മറ്റാരും കാണാതെ ഇരിക്കുവാനെന്നവണ്ണം നിന്റെ കുസൃതികൈകളാല്‍ മായ്ച്ചു കളഞ്ഞുവോ..?ഒന്നിനു പുറകെ മറ്റൊന്നായി വന്നു പോകുന്ന നിന്റെ സഖി മാരുടെ കൂട്ടത്തില്‍ നിന്നും നിന്റെ മുഖംഎനിക്കറിയാന്‍ കഴിയിന്നില്ല്യ...
എന്റെ കാല്‍വിരലുകളില്‍തൊട്ടു ഒളിച്ചു കടന്നുപോകുന്ന നിന്‍റെ സ്പര്‍ശനം എനിക്കറിയാന്‍ കഴിയുന്നു..
ആ നേര്‍ത്തതണുപ്പില്‍നിന്നും നിന്‍റെ പ്രണയം എനിക്കറിയാന്‍ കഴിയുന്നു...
പോക്കുവെയിലിന്‍ പൊന്‍ പട്ടണിഞ്ഞു ഒരു നവവധുവിനെപോലെ എന്നിലേക്ക്‌ ഓടിവരുന്നതും.പൌര്‍ണ്ണമിരാവുകളില്‍ .നിലാവിന്‍ വെന്‍പട്ടുചാര്‍ത്തി
ഒരു മണിയറവധുവിനെപോലെ നാണിച്ചു..ഒരിളംകാറ്റിനോടത്
ഓടിഎന്‍ അരികില്‍എത്തിയതും..നിന്നിലേക്ക്‌ നീണ്ടഎന്റെ കൈവിരലുകളില്‍..എന്റെ മനോഇഷ്ട്ടം അറിഞ്ഞെന്നവണ്ണം..
ഉപ്പുനീര്‍ തുള്ളികള്‍ നനച്ചു ഓടിമറഞ്ഞില്ലേ നീയ്....
പ്രണയാര്‍ദ്രമായി എന്നിലേക്ക്‌ ഒഴുകിയെതുന്നതും...
ഇന്നുനിന്നിലെ എന്റെ പ്രണയം പ്രതീക്ഷകളുടെ രൂപമില്ലകിനാവുകള്‍ പോലെ നിറയുന്നു...എനിക്കുനിന്നില്‍ നേര്‍ത്തഉപ്പുനീര്‍തുള്ളികളാല്‍ അലിഞ്ഞു ചേരുവാനായി.നിന്‍റെ കരലാളനം ഏറ്റൊര തീരത്തില്‍...നീയ് മുത്തമിട്ടൊര മണ്ണിന്‍ മണികൂട്ടങ്ങള്‍ഒരുപിടിവാരിയെന്‍ നെഞ്ചോട്‌ചേര്‍ത്ത് ഞാന്‍...
ഒരു വന്‍തിരയായി വന്നെന്‍റെ പ്രണയം കവര്‍ന്നെടുക്കു
എന്‍റെ പ്രണയത്തിനൊരു ശാന്തതീര സ്മ്രിതികള്‍ നല്കുനീയ്.
ഒരുതിരയായ് ഈ തീരത്ത്നിന്നോടൊരു ജന്മതിനായ്,ഉപ്പുനീര്‍തുള്ളിയായി നിന്നോട് അലിഞ്ഞു ചേരുവനായ്....
എന്നിലെ പ്രണയത്തിനെ നീയ് എടുക്കു...

Tuesday, May 17, 2011

ജീവോന്മാദം




ഓര്‍ക്കുവാന്‍ നമ്മളില്‍ ശേഷിക്കുന്നത് ഓര്‍മ്മകള്‍ മാത്രമാകവേ..
എന്നില്‍നിന്നും നിന്നിലേക്ക്‌ കാന്‍വതില്ല തെല്ലുദൂരം
നമ്മളിലെഅകലം കൂടവേ..മുന്നിലെ മണ്പാതകള്‍ പിരിയുന്നു...
നമ്മള്‍ നടന്ന വഴികള്‍ തീരുന്നു..
നമ്മള്‍ പങ്കിട്ടനിമിഷങ്ങള്‍ തീരുന്നു...
നമ്മളിലെ സ്വപ്‌നങ്ങള്‍ തീരുന്നു...
നമ്മളിലെ നമ്മള്‍ തീര്‍ന്നിടവേ..
നീയ്നിനക്കായ്‌ മാത്രംമാറീടുന്നു..
തമ്മില്‍ കാണാത്തസന്ധ്യകള്‍ ശേഷിക്കുന്നു നമ്മളില്‍
തമ്മില്‍ കണ്ടൊരാ പുലരികള്‍ ഓര്‍മ്മകള്‍
ഇന്നെനിക്കൊരു കട്ടി ഇരുട്ടാണ്‌...
രാത്രികള്‍ എന്നുടെ നിദ്രയും കവരുന്നു..
നിദ്രകളില്‍ നിന്നുടെ മദം നിറയുന്നു...
പടരുന്നു കാമാന്ധത കണ്ണിലും കരളിലും ...
കരളുകീറികരഞ്ഞു നിന്നുടെ കണ്ണുകള്‍ വറ്റുന്നു..
വൃണിതമായോരാ നിന്‍ ഹ്രദയം പൊട്ടിയൊലിചീടുന്നു .
ഇനിയൊരു തീരത്ത്കാണേണ്ട നമ്മള്‍ ..
ഇനിയോരോണം കൂടേണ്ട നമ്മള്‍...
ഓര്‍മ്മകള്‍ ബാക്കിവച്ചൊരാ പ്രണയം
ഓര്‍മ്മിക്കുവാന്‍ ഏറെ ഉള്ലോരാ പ്രണയം..
ധര്‍ഭയിട്ടോര വിരലുകളിലെ വറ്റുകള്‍പോലെ
മോക്ഷ നിമിഷം തെടുന്നോരാ പ്രണയം..

Friday, May 6, 2011

പുത്തന്‍ കുപ്പായം...(ചെറു കഥ)


എന്ന് എന്റെ പിറന്നാള്‍ ആണ്...ഞാന്‍ വളരെ സന്തോഷവാനായി.എന്ന് അമ്മ വീട്ടില്‍ പായസം വെക്കും...അമ്മ ഇന്നലെ പുതിയ കുപ്പായം മേടിച്ചു ..എന്ന് കുളിച്ചു അതൊക്കെ ഇട്ടു രാവിലെ തന്നെ സ്കൂളില്‍ പോകണം.രാവിലെ എണീറ്റ്‌ അമ്മ മുട്ടായി തന്നു.പായസം മുറ്റത്ത്‌ ചാണകം മെഴുകിയ തറയില്‍ അടുപ്പുകൂട്ടി കലത്തില്‍ അതില്‍ ഇരിക്കുന്നു.കുളിച്ചു വന്നു പ്രാര്‍ത്ഥിച്ചു അമ്പലത്തിലെ ചന്ദനം അമ്മ തൊടീച്ചു ..പായസം കഴിച്ചു...പുത്തന്‍കുപ്പായോം ഇട്ടു സ്കൂളില്‍ ..രണ്ടാം ക്ലാസ്സുരന്റെ അടക്കാനാവാത്ത സന്തോഷം..കൂട്ട് കരോട് പറഞ്ഞു " ഇന്നു എന്റെ പിറന്നാള്‍ ആണ്... ഇതു കണ്ടോ എന്‍റെപുതിയ കുപ്പായം അമ്മ മേടിച്ചു തന്നതാ" സന്തോഷം ..കൂട്ടുകാര്‍ ചുറ്റിനും കൂടി,,തൊട്ടു നോക്കി. "നല്ല ചന്തം "കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു.കുഞ്ഞുമനസ്സിലെ ആ സന്തോഷം ആ കണ്ണുകളില്‍ തിളങ്ങി..കൂട്ടത്തില്‍ മറ്റൊരുവന്‍ .വിളിച്ചു പറഞ്ഞു .."ദേ ഇതു അപ്പുറത്തെ ക്ലാസ്സിലെ രാജേഷിന്റെ കുപ്പായം ആണ്" എല്ലാപേരും ചിരിച്ചു..ഇളംകണ്ണുകള്‍ കുറുകിയോ..? നീര്‍ത്തുള്ളികള്‍ നിറഞ്ഞുവോ ..?.നിഷ്കളങ്കതയുടെ ആ നീര്‍ തുള്ളികള്‍ക്ക് ഏറെ നേരം ആ കുഞ്ഞു കണ്ണുകളില്‍ നിറഞ്ഞു നില്ക്കാന്‍ കഴിഞ്ഞില്ല ധാരയായി താഴേക്ക്‌ വീണു..
ആ രാജേഷിന്റെ വീട്ടില്‍ ആണ് അമ്മ ജോലിക്ക് പോകുന്നെ...അപ്പൊ ...?
മനസ്സില്‍ തന്റെ ദാരിദ്ര്യം ഓര്‍ത്തു....എന്നും കഴിക്കുന്ന ഉച്ചയൂണും , അത്താഴവും രാജേഷിന്റെ വീട്ടില്‍ ഉള്ളതെന്ന് ഇവര്‍ക്ക് അറിയില്ലാലോ...മനസ് ചിരിച്ചു...ഞാനും ചിരിച്ചു...കരയാന്‍ പഠിച്ചൊര ആ കുഞ്ഞുമനസ്സ് വീണ്ടും കരയാന്‍ മടിച്ചു....

Wednesday, May 4, 2011

തിരകള്‍ ഇന്നൊരു ശാന്തമായ പ്രണയനിഴലില്‍....


തിരവന്നു പോകുന്നൊര തീരങ്ങളില്‍ നീയെനിക്കായി കോറിയിട്ടോരാ വാക്കുകള്‍
തിരകള്‍ വന്നുമായ്ച്ചു പോയൊര പ്രണയശീര്‍ഷകങ്ങള്‍
മഴ ഏറ്റുനമ്മള്‍ നടന്നൊരാ വഴികള്‍ ഒരു വേനലില്‍ മഴത്തുള്ളികള്‍
ഗ്രീഷ്മം ഉറങ്ജോരാ പകലുകള്‍ പ്രണയം ശൂന്യം
വേനലില്‍വെയിലിന്‍ നിഴലുകള്‍ പ്രണയം ശൂന്യം...
ശാന്തമാം തീരങ്ങളെ തഴുകിവരുന്നോര തിരകള്‍ക്ക്
നിന്‍റെ ചുടുച്ചുംബനങ്ങളിലെ ഉപ്പുരസം
ഒരു തിരയായി തീരത്ത് ജനിച്ചോരാ പ്രണയം
നിന്‍റെ പദങ്ങളെ മുത്തമിട്ടു തിരിച്ചുപോകുന്നോരാ ഉപ്പുനീര്‍ തുള്ളികള്‍
വാചാലമായി കരയോട് പറഞ്ഞത് എന്താണു...?
തീരത്തെ തിര പ്രണയിച്ചിരുന്നു എന്നോ...?
തിരകള്‍ അറിയാതെ പോയൊരാ തീരത്തിന്‍റെ വിരഹത്തെ കുറിച്ചോ...?
എന്‍ മിഴികള്‍ നനചോരാ നിന്നിലെ പ്രണയം എന്നിലെ നഷ്ട്ടം..
സൂര്യകിരണത്താല്‍ സുന്ദരിയൊരു കാമുകിയെ ഇന്നീതീരവും ഞാനും കാണുന്നു..
എന്നില്‍ നിന്നും ഒരുമാത്ര അകലെയയോരാ തിരകളും
ഞാനും കാതോര്‍ക്കുന്നു ഒരു പിന്‍വിളിക്കായി...
നിന്‍റെ ഒരു നേര്‍ത്ത തേങ്ങലിനായി.....

Monday, May 2, 2011

കുരുവികള്‍...


അച്ഛനും ഒന്നിച്ചു വീടിന്റെ മുറ്റത്തെ ഒരു ബഞ്ചില്‍ പത്രം വായിച്ചു ഇരിക്കുവര്‍ന്നു അയാള്‍...

അച്ഛന്‍ ഏറെ പ്രായം ആയി ഇടകൊക്കെ എങ്ങനെ പുറത്തു പോയി ഇരിക്കും..

അത് ആ അച്ഛനുംഅത് ഒരു വലിയ ആശ്വാസം ആയിരുന്നു..

.ഇരുണ്ട മുറിയില്‍ നിന്നും അല്‍പ്പം കാറ്റും വെളിച്ചവും കൊള്ളാന്‍...പക്ഷെ അതിനു എപ്പോഴെന്കിലും തന്റെ മകന് സമയം കിട്ടണം...

തനിയെ എണീറ്റ്‌ ഇവിടം വരെ വരന്‍ ഒത്തിരി ബുദ്ധിമുട്ടാണ്...

ഒത്തിരി തിരക്കുള്ള മകന്‍,,,പത്രത്തില്‍ മുഴുകി ഇരിക്കുവന്നവന്‍..

ആ ബെഞ്ചില്‍ ഒരു വശം അയാളും ഇരിക്കുന്ന..

.അതാ ...അവിടെ കുറെ കുഞ്ഞു ചെടികള്‍ക്ക് ഇടയിലായി കുറെ കുഞ്ഞു കിളികള്‍......കുഞ്ഞു മോന്റെ മുട്ടായി പൊതീടെ മീതെ പറന്നു കളിക്കന്നു...മനസ്സില്‍ ഒരായിരം ഓര്‍മകള്‍ ഓടിവന്നു.....അയാള്‍ പതിയെ മകനോട്‌ ചോദിച്ചു..."മോനെ എന്താ അവിടെ...?"

പത്രത്തില്‍ നിന്നും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി..."അത് അച്ഛാ കുരുവികള്‍ ആണ്..."അയാള്‍ വീണ്ടും പത്രത്തിലേക്ക്...വായന തുടര്‍ന്നു...കുറച്ചു മാറി കുറെ കുരുവികള്‍ പറന്നു കളിക്കുണ്ടായിരുന്നു...അയാള്‍ അങ്ങോട്ട്‌ നോക്കി ഇരുന്നു...

മകനോട്‌ ചോദിച്ചു...."മോനെ എന്താ അവിടെ...?"

പത്രത്തില്‍ വീണ്ടും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി..."അത് അച്ഛാഅതും കുരുവികള്‍ ആണ്..."ഇച്ചിരി ദേഷ്യത്തില്‍ ആണ് പറഞ്ഞെ...അയാള്‍ വീണ്ടും പത്രത്തിലേക്ക്...വായന തുടര്‍ന്നു...പഴയ സ്ഥലത്ത് എപ്പോ കുരുവികളുടെ എണ്ണം കൂടി...അവയുടെ ശബ്ദം കൂടി....

അയാള്‍ അവിടേക്ക് നോക്കി...വീണ്ടും മകനോട്‌ ചോദിച്ചു.."മോനെ എന്താ അവിടെ...?

"പത്രത്തില്‍ വീണ്ടും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി..."അത് അച്ഛാഅതും കുരുവികള്‍ ആണ് കു.രു..വി.കള്‍....എത്ര തവണ പറയണം..ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ...മനുഷ്യനെ മേനകെടുത്താന്‍...ശല്ല്യം.".വളരെ ഉച്ചത്തില്‍ അയാള്‍ അലറിവിളിച്ചു..

.പാവം ആ മനുഷ്യന്‍ ഞെട്ടി വിറച്ചു പോയി....പതിയെ എണീറ്റ്‌ നടന്നു തുടങ്ങി...

മകന്‍ ആക്രോശിച്ചുകൊണ്ട്..."എവിടെ പോവാ...? എവിടേലും ഉരുണ്ടു വീണു പണി ഉണ്ടാക്കണ്ടാ..എവിടെ ഇരിക്ക്.."

അയാള്‍ തിരിഞ്ഞു മകനെ നോക്കി...പതിയെ കൈ കൊണ്ട് എപ്പോ വരം എന്ന് ആഗ്യം കാണിച്ച്...നടന്നു വീടിന്‍റെ ഉള്ളിലേക്ക്...അയാള്‍ വായന തുടര്‍ന്നു...കുറച്ചു സമയം കഴിഞ്ഞപ്പോള്‍...കയ്യില്‍ പഴകി കേടുവന്ന ഒരു ഡയറി ആയി വന്നു ആ ബഞ്ചില്‍ ഇരുന്നു..പതിയെ അതിന്റെ താളുകള്‍ മറിച്ച് കൊണ്ടിരുന്നു...അയാള്‍ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.....തുറന്ന ഡയറി അയാള്‍ മകന്റെ നേര്‍ക്ക്‌ നീട്ടി.. അവന്റെ കൈകള്‍ പിടിച്ചു വച്ച് കൊടുത്തു.. എന്നിട്ട്...പറഞ്ഞു..."വായിച്ചേ..."

അയാള്‍ അത് വാങ്ങി അതില്‍ കണ്ണോടിച്ചു...."ഉറക്കെ വായിക്കെ..."

അച്ഛന്‍ പറഞ്ഞു...അയാള്‍ വായിച്ചു തുടങ്ങി...."എന്ന് എന്‍റെ മകന്റെ മൂന്നാം പിറന്നാള്‍ ആണ്..ഞങ്ങള്‍ ...പാര്‍ക്കില്‍ പോയി...അവിടെ ഒരു കിളിയെ കണ്ടു ..ഉടനെ അവന്‍ ചോദിച്ചു ..എന്താ അച്ഛാ അത്...? ഞാന്‍ പറഞ്ഞു മോനെ അത് കുരുവി ആണ്. ...

അവന്‍ വീണ്ടും ചോദിച്ചു ഒരു കുസൃതിയോടെ..".എന്താ അച്ഛാ അത്...?"...അവനെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു കൊണ്ട് അയാള്‍ പറഞ്ഞു.."മോനെ അത് കുരുവി ആണ്..".അവന്‍ ഒരു ഇരുപതു പ്രാവശ്യം ഒരേ ചോദ്യം തന്നെ ചോദിച്ചു...ആ ഇരുപതു പ്രാവശ്യം ഞാന്‍ അവനെ ഉമ്മവെച്ചു കൊണ്ട് മനസ്സില്‍ ഒരു ദേഷ്യവും തോന്നാതെ അവന്‍റെ കുഞ്ഞു മനസ്സ് വിഷമിപ്പിക്കാതെ .. ഒരേ ഉത്തരം പറഞ്ഞു...."അത് കുരുവി ആണ് മോനെ.".

രണ്ടു തുള്ളികന്നുനീര്‍ ആ ഡയറിയില്‍ വീഴുന്നത് അയാള്‍ കണ്ടു...അത് തന്റെ കണ്ണില്‍ നിന്നും ആയിരുന്നു....

താളുകള്‍ മടക്കി...അയാള്‍ അച്ഛനെ നോക്കി...അയാള്‍ അച്ഛനെ കെട്ടിപിടിച്ചു..കരഞ്ഞു..ആ കണ്ണുനീര്‍ ഹ്രദയത്തില്‍ നിന്നും ആയിരുന്നു....


(പ്രചോദനം ഒരു ഇംഗ്ലിഷ് ചെറു കഥ...)