Wednesday, November 21, 2012

ഒരു അദ്ഭുതത്തിന്റെ വില.....




അഞ്ചുവയസ്സുകാരി ടെസസ് അവളുടെ കിടപ്പുമുറിയില്‍ കടന്നു തന്റെ അലമാരതുറന്നു അതില്‍ സൂക്ഷിചിരുന്ന ഒരു ചിമിഴ് പുറത്തെടുത്തു.അതില്‍ അവളുടെ സ്വന്തം നിക്ഷേപമായിരുന്നു.അതുനിലത്ത്കുടഞ്ഞിട്ടു എണ്ണാന്‍ തുടങ്ങി ഒന്നല്ല,മൂന്നുവട്ടം...കണക്കു തെറ്റാതിരിക്കുവാനുള്ള സൂഷ്മത! ആകെ എത്രയെന്നു അവള്‍ കണ്ടെത്തി.ആ തുക ഒരുകടലാസ്സില്‍ പൊതിഞ്ഞു.ചിമിഴ് യഥാസ്ഥാനത്ത് വച്ചു.കടലാസ്സുപൊതി ഭദ്രമായി കയ്യില്‍ പിടിച്ചുകൊണ്ടു വീടിന്റെ പിന്‍വശത്തെ വാതിലില്‍കൂടി അവള്‍ പുറത്തേക്കിറങ്ങി. അവിടെനിന്നും ഏതാനും വാരെ അകലെ ‘റെകസാല്‍’ എന്ന് പേരുള്ള മരുന്ന്കടയില്‍ എത്തി.ആ മെഡിക്കല്‍സ്റ്റോര്‍ വാതിലിനു മുകളില്‍ അമേരിക്കന്‍ ആദിവാസിയായ ഒരു റെഡ് ഇന്ത്യന്‍ നേതാവിന്റെ ചിത്രം വരച്ചുവെച്ചിട്ടൂണ്ടായിരുന്നു.അതുവഴി പോകുമ്പോള്‍ അവള്‍ ആ ചിത്രം കണ്ടിട്ടുള്ളതാണ്.

അവള്‍ മെഡിക്കല്‍സ്റ്റോര്‍ ഫാര്‍മസിസ്റ്റിന്റെ ശ്രദ്ധകിട്ടാന്‍ അല്‍പനേരം കാത്തു. അയാള്‍ വളരെ തിരക്കായതിനാല്‍ ആ കുഞ്ഞുപെണ്‍കുട്ടിയെ ശ്രദ്ധിച്ചില്ല.അവള്‍ കണ്ണാടി അലമാരിയുടെ മുകളില്‍തട്ടി ഒച്ച ഉണ്ടാക്കികൊണ്ട്, അങ്കിള്‍ എന്നുറക്കെ വിളിച്ചു. എന്നിട്ടും അയാള്‍ ശ്രദ്ധിച്ചില്ല. അപ്പോള്‍ അവള്‍ കയ്യിലെ ഒരുനാണയം എടുത്തു അലമാരിയുടെ ചില്ലില്‍ തട്ടി ഒച്ചയുണ്ടാക്കി.അതില്‍ അവള്‍ വിജയിച്ചു.അയാള്‍ അല്‍പ്പം ഈര്‍ഷ്യകലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. “ആരാണ് ? നിനക്കെന്താണ് വേണ്ടത് ? വളരെദൂരെ നിന്നും ഒരുപാട് നാളുകള്‍ക്ക് ശേഷം വന്നെത്തിയ എന്റെ സഹോദരനോട്സംസാരിച്ചുകൊണ്ടിരിക്കുകയാണ്.നിനെക്കെന്താണ് വേണ്ടതെന്നു വേഗംപറയു..”
അവള്‍ ഒട്ടും കൂസാതെ മറുപടി നല്‍കി “അതെ, ഞാന്‍വന്നത് എന്റെ സഹോദരനെപ്പറ്റി പറയാനാണ്” അവളുടെ വക്കില്‍ ദേഷ്യവും സങ്കടവും നിറഞ്ഞുനിന്നൂ.അവള്‍ കൂട്ടിച്ചേര്‍ത്തു: “ചാച്ചന്‍ വളരെ അസുഖത്തിലാണ്.ഒത്തിരി പ്രയാസ്സപെടുന്നു....ഒരു ‘അദ്ഭുതം’ വാങ്ങാനാണ് ഞാന്‍ വന്നത്”. “എന്ത് ?അദ്ഭുതം വാങ്ങാനോ? നീ എന്താണ് പറഞ്ഞത്?” 

                       അവള്‍ നല്‍കിയ ഉത്തരം:”ചാച്ചന്റെ പേര് ജാക്.ചാച്ചന്റെ തലക്കുള്ളില്‍ എന്തോ കുഴപ്പമുള്ളത് വളരുന്നു.എന്റെ ഡാഡി പറയുന്നത് കേട്ടൂ.ഒരു അദ്ഭുതത്തിനു മാത്രവേ അവനെ ഈ അവസ്ഥയില്‍ സൌഖ്യമാക്കാന്‍ കഴിയു എന്ന്. ആ അദ്ഭുതം വാങ്ങിക്കാനാണ് ഞാന്‍ വന്നത്.അതിനു എന്ത് വിലയാകും?” ആ കടക്കാരന്‍ ചിരിച്ചുകൊണ്ട് മറുപടിനല്‍കി.“മോളെ ഞങ്ങള്‍ എവിടെ അദ്ഭുതം വില്കൂന്നില്ല.എനിക്ക് നിന്നെ സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലാ മോള്‍ ക്ഷമിക്കണം” വളരെ ശാന്തമായും,അവളെ ആശ്വസിപ്പിച്ചും അയാള്‍ പറഞ്ഞു.
അവള്‍ തുടര്‍ന്ന്:”അങ്കിള്‍ കേള്‍ക്കു അതിനുള്ള പണം എന്റെ കയ്യിലുണ്ട്.ഞാന്‍ വെറുതെയല്ലാ ചോദിക്കുന്നത്.അത് പോരായെങ്കില്‍ ബാക്കിപണം ഞാന്‍ തന്നുകൊള്ള൦.അതിനെന്തു വിലയാകുമെന്നു പറഞ്ഞാല്‍ മതി.”

ഫാര്‍മസിസ്റ്റിന്റെ സഹോദരന്‍ ഈ സംഭാഷണം ശ്രദ്ധിച്ചു അവിടെ നില്‍ക്കുകയായിരുന്നു.ഉന്നതസ്ഥാനീയന്‍ എന്ന് തോന്നുംവിധം ഡ്രസ്സ്‌ ചെയ്തിരുന്ന അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ടെസ്സിന്റെ അടുക്കലേക്കുചെന്ന് ചോദിച്ചു: “എന്ത് തരത്തിലുള്ള അദ്ഭുതമാണ്‌ നിന്റെ ചാച്ചനു അവശ്യമുള്ളതു?” അവള്‍ ഉത്തരം നല്‍കി: “എനിക്കറിഞ്ഞുകൂടാ.ചാച്ചനു വലിയ സുഖകേടാണ് എന്ന് എനിക്കറിയാം.മമ്മി പറഞ്ഞത്‌ ഒരു ശസ്ത്രക്രിയ വേണമെന്നാണ്.പക്ഷെ, എന്റെ ഡാഡിക്ക് അതിനുള്ള പണമില്ല..മമ്മിയും ഡാഡിയും പലപ്പോഴും അത് പറയുന്നത് ഞാന്‍ കെട്ടൂ. അതുകൊണ്ടാണ് എന്റെ പണം ചിലവാക്കാന്‍ ഞാന്‍ വന്നത്.” ആ മാന്യന്‍ ചോദിച്ചു: “ആകട്ടെ നിനക്ക് എത്രമാത്രം പണമുണ്ട്” ടെസസ് വളരെപതിഞ്ഞസ്വരത്തില്‍ പറഞ്ഞു:” ഒരു ഡോളറും പത്തു സെന്റും, അത്രയേ എന്റെ കയ്യില്‍ ഇപ്പോഴുള്ളൂ. വേണ്ടി വന്നാല്‍ കുറച്ചുകൂടി ഞാന്‍ കണ്ടെത്താം.”

“അതുകൊള്ളാം നല്ലകാര്യം.ഒരു ഡോളറും പത്തു സെന്റും; നിന്റെ ചാച്ചനുവേണ്ടിയുള്ള അദ്ഭുതത്തിന്റെ കൃത്യമായ വില!” ഇത്രയും പറഞ്ഞശേഷം അദ്ദേഹം ഒരുകയ്യില്‍ ആ പണം സ്വീകരിച്ചു: മറുകൈകൊണ്ട് അവളുടെ കരത്തില്‍ പിടിച്ചു പറഞ്ഞു: “മോള്‍, താമസിക്കുന്ന വീട്ടിലേക്കു ഞാന്‍കൂടി വരാം, ഞാന്‍ നിന്റെ ചാചനെയും നിന്റെ ഡാഡിയെയും മമ്മിയെയും ഒന്ന് കാണട്ടെ.നീ അവശ്യപെടുന്ന അദ്ഭുതം എനിക്ക് തരാന്‍ കഴിയുമോ എന്ന് നോക്കെട്ടെ.”

അദ്ദേഹം പ്രസിദ്ധ ന്യുറോസര്‍ജ്ജന്‍ ഡോ. കാള്‍ടന്‍ ആംസ്ട്രോങ്ങ്‌ ആയിരുന്നു.അദ്ദേഹം ആ രോഗിയുടെ ശസ്ത്രക്രിയ വിജയകരമായി ചെയ്തുകൊടുത്തു.പ്രതിഫലമായി ഒന്നും വാങ്ങിയില്ല.ജാക്ക് സുഖം പ്രാപിച്ചു ഭവനത്തില്‍ എത്തിയപ്പോള്‍ അവര്‍കെല്ലാം എത്ര സന്തോഷമായിരുന്നു! ഈ അനുഭവത്തിലേക്ക് എത്തിച്ച സംഭവപരമ്പരകളെപറ്റി കൃതജതപൂര്‍വ്വം അവര്‍ അയവിറക്കി.മമ്മി പറഞ്ഞു:ആശസ്ത്രക്രിയ യഥാര്‍ത്ഥത്തില്‍ ഒരുഅത്ഭുതം തന്നെ എത്രമാത്രംഅതിനു ചെലവു വരുമായിരുന്നു എന്നൂ ഞാന്‍ അദ്ഭുതപെടുകയാണ്.” ടെസസ് അതുകേട്ടു പുഞ്ചിരിച്ചു.അവള്‍ക്കറിയാം ആ അദ്ഭുത്തിനു എന്ത് വിലയാകും എന്ന്-ഒരു ഡോളറും പത്തു സെന്റും.നിഷകളങ്കയായ ഒരു കൊച്ചുകുട്ടിയുടെ വിശ്വാസം!
ശൈശവത്തിന്റെ ആര്‍ജ്ജവവും,നിഷ്കളങ്കത,വിശ്വാസം,നിര്‍വ്യാജ സ്നേഹം എന്നിവയുടെ ആവിഷ്കമാന് ടെസ്സില്‍ നാം കണ്ടത്....

(ഈ കഥ തികച്ചും എന്റേതല്ല...വായിച്ചപ്പോള്‍, അക്ഷരങ്ങളിലൂടെ കടന്നു പോയപ്പോള്‍ ...എവിടേയോ..ഒരു മാനുഷികസ്നേഹത്തിന്റെ ഒരു സന്ദേശം കണ്ടെത്താന്‍ കഴിഞ്ഞു...അത് എന്റെ  എല്ലാ നല്ല കൂട്ട്കാര്‍ക്കായി പങ്കുവയ്ക്കുന്നു.....സ്നേഹത്തോടെ ......സ്നേഹിക്കണം എന്ന് പറഞ്ഞുകൊണ്ട്...)

Saturday, November 10, 2012

അകലേക്ക്‌ ആഴങ്ങളിലേക്ക്.....



മഴമൊഴിഞരാ പ്രണയകഥപോലെ....
പെയ്തൊഴിഞോരാ നീല വാനംപോലെ...
ശൂന്യമാമെന്‍ ഹൃദയമെന്തോ നിനച്ചിരിക്കുന്നു...

അജീവനമാം ചിത്തമതില്‍ ഉറങ്ങുന്ന മോഹങ്ങള്‍
മുള്‍ച്ചെടികളായി മുളച്ചീടുന്നു...വേദനകളായി വളര്‍ന്നിടുന്നു...

അകലേക്ക്‌ ആഴങ്ങളിലേക്ക് അകന്നുപോകും
പകലിന്റെ പൊന്‍തിരികണങ്ങള്‍...

എന്നിലേക്ക്‌ടുത്ത് പാഞ്ഞുവരുന്നോരായിരം കുതിരകള്‍കണക്കെ..
കൂരിരുട്ടും വേദനയും...നീയെന്ന മോഹങ്ങളും....

വീണ്ടും നിന്റെ നിശബ്ദമെന്റെ ഹ്രദയത്തെ ചൂഴുന്നു...
ചുരത്തുന്നോരാ രക്തത്തിന്‍വര്‍ണ്ണങ്ങള്‍ നിന്റെനേത്രങ്ങളിലും..

മുന്നിലെ മണ്‍വഴികളില്‍ ഇരുളടയുന്നു...
ഇരുളും കീറിഞാന്‍ നടന്നീടുന്നു...

കറുപ്പിലെ നിഗൂഡനിശബ്ദതയെ മുറിക്കുന്നു...
കൂരിരുട്ടില്‍ പദചലനങ്ങള്‍....

മണ്‍വഴിയിലെ മണല്‍പുറ്റിലെ മൂകതയില്‍
പകയായിപതിയിരിക്കുന്നു മരണത്തിന്‍ ഘോരസര്‍പ്പങ്ങള്‍...

കരിനാഗങ്ങള്‍ ഇഴയുന്നു...മൃതിതന്‍ സീല്‍ക്കാരങ്ങള്‍ ജ്വലിക്കുന്നു
മരണത്തിന്‍ അഘോരസര്‍പ്പങ്ങള്‍ കെട്ട്പിണയുന്നു..

അടര്‍ന്നഴിഞ്ഞുപോകുന്ന കരിമ്പുകചുരുളുകള്‍ മറയില്‍ഒളിക്കുന്നു ചന്ദ്രനും
അചലമാം വഴികളില്‍ ഒരുതരിവെട്ടം വീഴ്ത്താന്‍..
അതകനായ ഞാന്‍ യാചിചീടുന്നു...

വീണ്ടും നിന്റെ നിശബ്ദമെന്റെ ഹ്രദയത്തെ ചൂഴുന്നു...
അകലേക്ക്‌ ആഴങ്ങളിലേക്ക് അകന്നുപോകുന്നു ഞാനും.....