Tuesday, August 20, 2013

ശ്രാവണപുലരിയില്‍

              

സ്വപ്നങ്ങള്‍കൊണ്ടൊരു കവിതനിനക്കായ്‌ കുറിച്ചു
മോഹങ്ങള്‍കൊണ്ടൊരു ഈണമിട്ടു
പാടുവാന്‍ പനംകിളികള്‍വന്നു
പതിയില്‍ നിര്‍ത്തി പറന്നകന്നു പാടത്തിന്‍പറവകള്‍
വാനമ്പാടിപാടിയ വരികള്‍കാടുംമേടും ഏറ്റുപാടി...
പലകുറിപാടിയ വരികള്‍അരുവിഅലകള്‍ഏറ്റുപാടി
പുലരിയില്‍ ഇളംതെന്നലിന്റെ ചെറുകുസൃതിയാല്‍
പ്രേമിച്ചും ലാളിച്ചും പൂoകതിരുകള്‍ മോഹനനൃത്തംമാടി
കണ്ടുനിന്നപൂതുമ്പകള്‍ക്ക് കണ്ണിനാനന്ദമായി അമൃതമായി
മഞ്ഞുതുള്ളികള്‍കോര്‍ക്കും മാലയില്‍ആദിത്യന്‍ ആമ്പലിനെപരിണയിക്കുന്നു
ആരുംകാണാതെ കന്നിയോളങ്ങള്‍ വന്നു തീരങ്ങളെ ആലിംഗനംചെയ്തുപോകുന്നു....
മരിക്കാത്ത മലയാളമെന്നില്‍ വീണ്ടും കവിതയായി ജനിക്കുന്നു
വസന്തകാലത്തിന്‍ തേനുണ്ണ്പോന്നോണ തുമ്പിയായി എന്‍മനം
വീണ്ടുമൊരോണം നിളയുടെ തീരങ്ങളില്‍ ചിറകുണരുന്നു..
വസന്തകോകിലങ്ങളെ പാടു പഞ്ചമമെനിക്കായി
വസന്തകാലമേ ആടു ഒരു മോഹനനൃത്തം എനിക്കായി
വെള്ളിമണല്‍ പരപ്പിലെ കാലടികള്‍ ശാരികേഞാന്‍ പിന്തുടര്‍ന്ന്
ശ്രാവണസന്ധ്യകള്‍ സൌന്ദര്യമോ നിന്‍റെ സൃഗാരഭാവമോ
മാരിവില്ലിന്‍എഴഴകോ നിന്‍റെ മേനിയഴകോ
പരിമളമിളകും കാര്‍കൂന്തലും  നീയൊരു ഒരുശില്‍പ്പകലയുടെ മാദകമോ
എന്‍റെപ്രേമസാഫല്ല്യമേ നീയൊരുകവിതയോ..

No comments:

Post a Comment